Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest

Wayanad

നത്തംകുനിയില്‍ മുറിച്ച ഈട്ടി ലേലം ചെയ്യാന്‍ വനംവകുപ്പ് നീക്കം

കല്‍പ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജില്‍പ്പെട്ട നത്തംകുനിയില്‍ റവന്യു പട്ടയഭൂമിയില്‍നിന്നു അനധികൃതമായി മുറിച്ച ഈട്ടി ലേലം ചെയ്യുന്നതിന് വനം വകുപ്പ് നീക്കം തുടങ്ങി. നത്തംകുനിയില്‍നിന്നു കസ്റ്റഡിയിലെടുത്ത് കുപ്പാടി വനം ഡിപ്പോയിലേക്ക് മാറ്റിയ 14 കഷണം ഈട്ടി ലേലം ചെയ്യുന്നതിന് അനുമതി തേടി മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കോടതിയില്‍ വൈകാതെ അപേക്ഷ നല്‍കുമെന്നാണ് വിവരം.
ഡോ. എ. ജയതിലക് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിന്‍റെ മറവിലാണ് നത്തംകുനിയില്‍ ഈട്ടിമുറി നടന്നത്. റവന്യു പട്ടയഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിക്കുന്നതിനു കൈവശക്കാരെ അനുവദിക്കുന്നതായിരുന്നു ഉത്തരവ്. കോഴിക്കോട് ജില്ലയിലെ കാരാടില്‍ സ്ഥിരതാമസക്കാരിയായ വനിതയുടെ ഉടമസ്ഥതയില്‍ നത്തംകുനിയിലുള്ള കാപ്പിത്തോട്ടത്തിലെ നൂറ്റാണ്ടുകള്‍ പ്രായമുള്ള ഈട്ടിയാണ് 2020 ഡിസംബറില്‍ അനധികൃതമായി മുറിച്ചത്.
സര്‍ക്കാരിന് ഉടമാവകാശമുള്ള മരം മുറിക്കാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി

സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കും വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചെങ്കിലും പട്ടയം ഉടമയുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ മരം മുറിക്കുകയാണുണ്ടായത്.
അനധികൃതമായി ഈട്ടി മുറിച്ചതിന് 2021 ജനുവരി 11ന് കെഎല്‍സി (കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി) നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കിടെ, 2020 ഒക്ടോബര്‍ 24ലെ ഉത്തരവ് പ്രകാരം അനുമതിയുണ്ടെന്ന് കരുതിയാണ് മരം മുറിച്ചതെന്നും ബോധപൂര്‍വം സര്‍ക്കാരിന് നഷ്ടം വരുത്തിയതല്ലെന്നും സ്ഥലം ഉടമയുടെ ഭര്‍ത്താവ് 2021 ജൂണ്‍ 29ന് വൈത്തിരി തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു. കെഎല്‍സി നിയമപ്രകാരം നടപടി സ്വീകരിക്കരുതെന്നും അഭ്യര്‍ഥിച്ചു. മരംമുറിച്ചതിന്‍റെ ഉത്തരവാദിത്വം 2021 ജൂണ്‍ 29നാണ് സ്ഥലം ഉടമ വൈത്തിരി തഹസില്‍ദാര്‍ മുമ്പാകെ രേഖാമൂലം സമ്മതിച്ചത്.
മരത്തിന് 12,42,472 രൂപയാണ് വനം വകുപ്പ് വില കണക്കാക്കിയത്. കെഎല്‍സി നിയമപ്രകാരം ഇതിന്‍റെ മൂന്നിരട്ടിയായ 37,27,416 രൂപയാണ് സ്ഥലം ഉടമയ്ക്ക് തഹസില്‍ദാര്‍ പിഴ ചുമത്തിയത്.

ഈ തുക ഭൂവുടമ അടച്ചില്ല. ഇത് പരാതിക്കിടയാക്കിയപ്പോള്‍ പിഴ ഏഴ് ദിവസത്തിനകം ഈടാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വൈത്തിരി തഹസില്‍ദാര്‍ക്ക് ജില്ലാ കളക്ടര്‍ 2025 ഡിസംബര്‍ ഒമ്പതിന് നിര്‍ദേശം നല്‍കിയെങ്കിലും നടപടികള്‍ നീളുകയാണ്. ഇതിനിടെയാണ് തടികള്‍ ലേലം ചെയ്യാനുള്ള വനം വകുപ്പ് നീക്കം.
നത്തംകുനിയിലെ നിയമവിരുദ്ധ ഈട്ടിമുറി വിവാദമായതിനെത്തുടര്‍ന്നാണ് മുട്ടില്‍ സൗത്ത് വില്ലേജിലെ അനധികൃത ഈട്ടിമുറി വെളിച്ചത്തുവന്നത്. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു അനധികൃതമായി മുറിച്ചതെന്ന് കണ്ടെത്തി പിടിച്ചെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് നീക്കിയ തടികള്‍ ലേലം ചെയ്യുന്നതിനുള്ള വനം വകുപ്പിന്‍റെ അപേക്ഷ ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചിരുന്നു. എന്നാല്‍ കേസിലെ എതിര്‍കക്ഷികള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ മരം ലേലം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്. റിവിഷന്‍ ഹര്‍ജി തീര്‍പ്പാകുന്നതുവരെ ലേലം നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.

National

സുള്ള്യയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാടുകയറ്റി

സുള്ള്യ: സുള്ള്യയിൽ കേരള അതിർത്തിക്കു സമീപമുള്ള ജനവാസ മേഖലയിൽ കിണറ്റിൽ വീണ കാട്ടാനയെ കർണാടക വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി കാടുകയറ്റി.

കഴിഞ്ഞദിവസം രാത്രിയാണ് 20 വയസ് തോന്നിക്കുന്ന കാട്ടാന വനാതിർത്തിക്കു സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ വെള്ളം ഏതാണ്ട് വറ്റിയ നിലയിലായിരുന്നു. രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ അഞ്ചു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആനയെ കരകയറ്റിയത്.

ജെസിബി ഉപയോഗിച്ച് കിണറിന്‍റെ ഒരു ഭാഗം ഇടിച്ചാണ് ആനയ്ക്ക് കരകയറാൻ വഴിയൊരുക്കിയത്. കരയിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഇവിടെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. വി. കരികാലൻ, ഡെപ്യൂട്ടി കൺസർവേറ്റർ അന്തോണി മാരിയപ്പ, അസി. കൺസർവേറ്റർ പ്രശാന്ത് കുമാർ പൈ, സുബ്ബയ്യ നായ്ക്, ബി.എം. കിരൺ, വിമൽ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

District News

കാണാതായ വയോധികൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ

മുണ്ടക്കയം: കാണാതായ വയോധികനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചവയൽ ആനിക്കുന്ന് കോട്ടക്കുഴിയിൽ ബേബി (90) ആണ് മരിച്ചത്.

കാരിശേരി വനം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 11നാണ് ഇദ്ദേഹത്തെ വീട്ടിൽനിന്നു കാണാതായത്. ഓർമക്കുറവുള്ള ഇദ്ദേഹം ഈ ഭാഗത്തേക്കു തനിച്ച് നടന്നു പോയതാകുമെന്ന് പോലീസ് പറയുന്നു.

സംസ്കാരം ഇന്ന് മൂന്നിന് വണ്ടൻപതാലിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്‍റെ സെമിത്തേരിയിൽ നടക്കും. ഭാര്യ: മറിയാമ്മ. മക്കൾ: സണ്ണി, സൂസമ്മ, കുഞ്ഞുമോൾ, പരേതയായ ലിസി. മരുമക്കൾ: മോളി, അച്ചൻകുഞ്ഞ്, തോമസ് കുര്യൻ, രാജു.

Kerala

വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ഥാടകരെ രക്ഷപെടുത്തി

പത്തനംതിട്ട: വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ഥാടകരെ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപെടുത്തി. പത്തനംതിട്ട കല്ലേലി വനത്തിലാണ് തിരുനെല്‍വേലിയില്‍ നിന്നുള്ള 24 അംഗ സംഘം കുടുങ്ങിയത്.

വഴിതെറ്റിയെന്ന് മനസിലായതോടെ ഇവർ ശബരിമല കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു. തുടർന്ന് കോന്നി ഡിഎഫ്ഒയെ വിവരമറിയിക്കുകയായിരുന്നു. മണ്ണാറപ്പാറയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ ഇവരെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.

മണ്ണാറപ്പാറ നടുവത്തും മൂഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും പോലീസുമാണ് തെരച്ചില്‍ നടത്തിയത്.

 

Kerala

ശബരിമല സന്നിധാനത്തേക്കുള്ള കാനനപാത തുറന്നുകൊടുക്കണമെന്ന ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സന്നിധാനത്തേക്ക് എരുമേലി വഴിയുളള കാനന പാത ഈ മാസം 15 നുതന്നെ തുറക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഡല്‍ഹി സ്വദേശി ശ്യാംമോഹന്‍ ആണ് ഹര്‍ജിക്കാരന്‍. ഈ മാസം 17ന് വൃച്ഛികമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ ശബരിമലയില്‍ എത്താന്‍ രണ്ടുദിവസം മുമ്പേതന്നെ പരമ്പരാഗത പാത തുറക്കണമെന്നാണ് ആവശ്യം.

ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. നട തുറക്കുന്ന 17ന് കാനന പാതയും തുറക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

Latest News

Corehub Up